February 7, 2026
vazha
ഒരു വർഷത്തിനിടെ പത്തുതവണയാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്.

അതിരപ്പിള്ളി: കാട്ടാനകൾ പതിവായ വാഴകൾ നശിപ്പിച്ച വിഷമത്തിൽ കർഷകൻ കോട്ടാമല തട്ടിൽ സാബു ബാക്കിയുള്ള വാഴകൾകൂടി വെട്ടിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ കടന്ന് വാഴകൾ നശിപ്പിക്കുകയായിരുന്നു. രണ്ടര ഏക്കർ സ്ഥലത്താണ് സാബു വിവിധയിനം വാഴകൾ കൃഷിചെയ്തിരുന്നത്. കുലച്ചതും കുലയ്ക്കാറായതുമായി 650 വാഴകളാണ് ഉണ്ടായിരുന്നത്.

ഇതിൽ നൂറെണ്ണം മാത്രമാണ് അവശേഷിച്ചിരുന്നത്. ആറ് റംബുട്ടാൻ, നാലു ജാതിമരങ്ങൾ, 10 സെന്‍റിലെ കപ്പകൃഷി എന്നിവയും കാട്ടാനകൾ നശിപ്പിച്ചു. കൃഷിസ്ഥലത്ത് ആനകൾ കടക്കാതിരിക്കാൻ നിർമിച്ച മതിൽ പൊളിച്ചാണ് ആനകൾ കയറിയത്. തോട്ടം നനയ്ക്കാനുള്ള പൈപ്പുകളും നശിപ്പിച്ചു. ഇതോടെ സങ്കടം സഹിക്കാനാകാതെയാണ് ബാക്കിനിന്ന വാഴകൾ വെട്ടിക്കളഞ്ഞത്. കാട്ടാനശല്യം തടയാൻ വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. ഇതെല്ലാം കാട്ടാനകൾ നശിപ്പിച്ചതുമൂലം വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടായത്.

ഒരു വർഷത്തിനിടെ പത്തുതവണയാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. പത്തുലക്ഷത്തിന്‍റെ നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞവർഷം ഇൻഷ്വർ ചെയ്ത വാഴകൾ കാട്ടാനകൾ നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. 2021 ൽ കായ്ച്ച മുന്നൂറോളം തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതവേലികളും തകർത്താണ് കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!