February 8, 2026
police jeep
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്‍റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്‍റ് സെക്രട്ടറിക്കും നേരെ അസഭ്യം ചൊരിഞ്ഞ് കൈയേറ്റം ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, അസി. സെക്രട്ടറി സി. അരുണ്‍ എന്നിവരുടെ പരാതിയിൽ കേസെടുത്ത പോലീസ് നെല്ലിക്കുഴി ചാലങ്കല്‍ ഷാഹുല്‍ (43) നെ കസ്റ്റഡിയിലെടുത്തു.

Sponsored

ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. റോഡ് കൈയേറി മദ്രസ കെട്ടിടത്തിനായി അനധികൃത നിര്‍മാണം നടത്തുന്നതായി ഷാഹുലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇരുകക്ഷികളേയും എട്ടിന് ഹിയറിംഗിന് വിളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ ഷാഹുലിന് നോട്ടീസ് നല്‍കാന്‍ വീട്ടില്‍ എത്തിയെങ്കിലും കൈപ്പറ്റിയില്ല. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് പറഞ്ഞു. നോട്ടീസ് കൈപ്പറ്റാനായി പഞ്ചായത്തില്‍ എത്തിയ അവസരത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഷാഹുലിനെ പിടിച്ചുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!