February 7, 2026
kvld
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തുന്ന ഹിയറിംഗിനു ശേഷം അന്തിമ തീരുമാനമെടുക്കും.

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ സൂക്ഷ്മ പരിശോധനക്കിടെ പരാതി ഉയർന്ന രണ്ടു സ്ഥാനാർഥികളുടെ പത്രികളിൽ അന്തിമതീരുമാനം ഇന്ന്. 5 ,14 വാർഡുകളിലെ ഒരോ പത്രികകളിലാണ് പരാതിയെ തുടർന്ന് ഇന്ന് തീരുമാനത്തിനായി മാറ്റിവച്ചിട്ടുള്ളത്. അഞ്ചാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുടെയും, 14-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെയും പത്രികകളാണ് ഇന്ന് തീർപ്പിനു വച്ചിട്ടുള്ളത്.

അഞ്ചാം വാര്‍ഡ് തടിക്കുളത്ത് സ്വതന്ത്ര സ്ഥാനാർഥി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ജോഷി കുര്യാക്കോസിന്‍റെ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തളളണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ഇല്ലത്തുകുടി, ജെയ്മോന്‍ ജോസ് എന്നിവര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പത്രികയിൽ തീരുമാനം മരവിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തുന്ന ഹിയറിംഗിനു ശേഷം അന്തിമ തീരുമാനമെടുക്കും.

Sponsored

ജോഷി കുര്യാക്കോസിന് പഞ്ചായത്തില്‍ വസ്തു നികുതിയുടെ കുടിശികയുണ്ടെന്നായിരുന്നു പരാതി. എന്നാൽ വസ്തു 2020 ൽ വിറ്റതാണെന്നും ഇപ്പോഴത്തെ ഉടമസ്ഥരാണ് നികുതി അടയ്ക്കേണ്ടതെന്നും ജോഷി വാദിച്ചു. ഹിയറിംഗില്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാമെന്ന് ജോഷി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി ഈ പത്രിക സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ നിലപാട്. അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് സൈജന്‍റ് ചാക്കോ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Sponsored

പഞ്ചായത്തിൽ 14-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുല്‍സു സലിമിന്‍റെ പത്രികയുടെ കാര്യത്തിലും തീരുമാനം ഇന്നത്തേക്ക് മാറ്റിയിരുന്നു. വസ്തുനികുതി കുടിശിക സംബന്ധിച്ച പരാതിതന്നെയാണ് കാരണം. ആറ് മാസത്തെ വസ്തു നികുതിയാണ് ഇവര്‍ക്ക് കുടിശികയുള്ളത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!