KANJA
നാട്ടുകാരുടെ സഹായം ലഭിച്ചതിനാലാണ് കൂടുതൽ കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞത്

കോതമംഗലം: ഒമ്പതര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ മൂന്ന് യുവാക്കൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൾ ഇസ്ലാം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് കഞ്ചാവുമായി മൂവർസംഘം സ്കൂട്ടറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരുമറ്റത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

രണ്ട് കിലോ കഞ്ചാവ് വാഹനത്തിൽനിന്ന് കിട്ടിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പെരുമറ്റം പുഴയുടെ തീരത്ത് പൊന്തക്കാട്ടിൽ ഒളിപ്പിച്ചു വച്ച ഏഴര കിലോ കഞ്ചാവു കൂടി കണ്ടെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുകാരുടെ സഹായം ലഭിച്ചതിനാലാണ് കൂടുതൽ കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞതെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി. സബിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!