കോതമംഗലം: നിയോജകമണ്ഡലത്തിലെ 191 ബൂത്തുകളിലും വോട്ടെടുപ്പ് ശാന്തമായിരുന്നു. രാവിലെയും വൈകുന്നേരവും വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. ഒട്ടുമിക്ക ബൂത്തുകളിലും പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
ഉച്ചയോടെ ചൂട് കനത്തപ്പോൾ തിരക്ക് കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വോട്ടര്‍മാരുടെ തിരക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. വോട്ട് രേഖപ്പെടുത്താന്‍ സമയം കൂടുതലെടുക്കേണ്ടി വന്നുവെന്ന പരാതി പലയിടങ്ങളിലും ഉണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് വേഗതയില്ലെന്നായിരുന്നു ആക്ഷേപം. വോട്ട് രേഖപ്പെടുത്തിയശേഷമുളള ബീപ് ശബ്ദം കേള്‍ക്കാനും കൂടുതല്‍ സമയം വേണ്ടിവന്നു.
കോതമംഗലത്ത് മൂന്ന് ബൂത്തുകളില്‍ പോളിംഗ് മെഷീനുകള്‍ തകരാറിലായി. കുറ്റിലഞ്ഞി ഗവ. യുപി സ്കൂള്‍, മലയിന്‍കീഴ് ഗൊവേന്തപ്പടി ഫാ. ജെബിഎം സ്കൂള്‍, കുടമുണ്ട എസ്എസ്എം എല്‍പി സ്കൂള്‍, എന്നിവിടങ്ങളിലാണ് പോളിംഗ് മെഷീന് തകരാറുണ്ടായത്. ഇതുമൂലം കുറച്ചുനേരം വോട്ടെടുപ്പ് തടസപ്പെട്ടു.
പോളിംഗ് സമയം അവസാനിച്ചശേഷവും നിരവധി ബൂത്തുകളില്‍ വോട്ടര്‍മാരുണ്ടായിരുന്നു. ബൂത്തിലെത്തിയ എല്ലാവര്ക്കും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കി. 2021 ല്‍ 79.4 ആയിരുന്നു പോളിംഗ് ശതമാനം.
അതിനേക്കാള്‍ പോളിംഗ് ശതമാനം ഇത്തവണ വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രാഥമീക കണക്ക്. വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണവും കൂടുകയാണ് ചെയ്തിട്ടുള്ളത്. 1,71,968 വോട്ടര്‍മാരാണ് ഇത്തവണ ആകെയുള്ളത്. കഴിഞ്ഞതവണ 16,940 ആയിരുന്നു. പതിനായിരത്തിലധികം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്.
