train
2005ലാണ് പദ്ധതിയ്ക്കു വേണ്ടി സ്ഥലമെടുപ്പ് ഉത്തരവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്

മൂവാറ്റുപുഴ: അങ്കമാലി – ശബരി റെയില്‍ പദ്ധതി വൈകിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാത 1997ല്‍ അനുവദിച്ചെങ്കിലും അതിന്‍റെ നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും സംസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുമാണ്.

2005ലാണ് പദ്ധതിയ്ക്കു വേണ്ടി സ്ഥലമെടുപ്പ് ഉത്തരവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലയളവിലാണ് കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ പാലവും കാലടി വരെയുള്ള റെയില്‍വേ ലൈനും നിര്‍മിച്ചത്. അതിനു ശേഷം ശബരി റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ ഇടത് സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.

2015 നവംബര്‍ 11ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ശബരി റെയില്‍വേ നിര്‍മാണ പദ്ധതിയുടെ പകുതി തുക സംസ്ഥാനം വഹിക്കുന്നതിന് ഉത്തരവിറക്കിയത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ തന്നെ ആ ഉത്തരവില്‍ നിന്നും പിന്മാറിയതാണ് ശബരി റെയില്‍വേ പദ്ധതി 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കുന്നതിന് കാരണമായതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പിന്നീട് 2021 ജനുവരി ഏഴിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പദ്ധതിയുടെ പകുതി തുക സംസ്ഥാനം വഹിക്കാം എന്ന തരത്തില്‍ തീരുമാനമെടുക്കുന്നതും കേന്ദ്രത്തിന് കത്തയയ്ക്കുന്നതും.

അന്ന് കേരളം മുന്നോട്ടയ്‌വച്ച ടിക്കറ്റ് വരുമാനം പങ്കുവയ്ക്കണമെന്ന നിബന്ധനയില്‍ താല്പര്യപ്പെടാത്ത കേന്ദ്ര റെയില്‍വേ വകുപ്പ് യാതൊരു തരത്തിലുള്ള സഹകരണവും നല്‍കാതെവരികയും പദ്ധതി മരവിപ്പിച്ചത് തുടരുകയും ചെയ്യുകയായിരുന്നു.

കേന്ദ്രവുമായി ചര്‍ച്ചചെയ്ത് പദ്ധതി നടപ്പാക്കാന്‍ തയാറാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മാത്രമാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാവുകയും പകുതി തുക സംസ്ഥാനം എന്ന തരത്തില്‍ 1900 കോടി കിഫ്ബിയില്‍ വകയിരുത്താമെന്നുള്ള നടപടി സ്വീകരിക്കാന്‍ തയാറായത്. ഈ ഘട്ടത്തില്‍ പത്തുവര്‍ഷം അനാവശ്യമായി പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണമായിട്ടുള്ളതിന്‍റെ മുഖ്യ ഉത്തരവാദിത്വം സിപിഎം നേതൃത്വത്തിനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും ഡീന്‍ പറഞ്ഞു..

യുഡിഎഫ് സര്‍ക്കാര്‍ അങ്കമാലി – ശബരി പാതയില്‍നിന്നും പിന്മാറുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എംപിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത് ഉടന്‍തന്നെ അങ്കമാലി – ശബരിപാതയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്ര റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നാണ്-എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!